info@dheevaratrust.com
ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ എന്ന ചെമ്പിലരയൻ തിരുവിതാംകൂർ രാജാവായ അവിട്ടം തിരുനാൾ ബാലരാമവർമയുടെ നാവികസേനാ മേധാവിയായിരുന്നു. ഇദ്ദേഹം ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കെതിരെ യുദ്ധം ചെയ്ത പ്രമുഖരിൽ ഒരാളാണ്.
വൈക്കത്തിന് വടക്ക് ചെമ്പ് എന്ന ഗ്രാമത്തിലായിരുന്നു ചെമ്പിൽ അരയന്റെ തറവാട്. തിരുവിതാംകൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. കളരിപ്പയറ്റിന്റെ വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ തൈലമ്പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തെക്കുംകൂർ കീഴടക്കാൻ തിരുവിതാംകൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.
ഏറ്റുമാനൂർ വിളംബരവും ബോൾഗാട്ടി ആക്രമണവും
തിരുവിതാംകൂറിലും കൊച്ചിയിലും വേലുത്തമ്പി ദളവയും പാലിയത്തച്ചനും നടത്തിയ കലാപത്തിൽ ചെമ്പിലരയനും അവർക്കൊപ്പം ചേർന്നു. ഏറ്റുമാനൂരിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെള്ളക്കാരെ സായുധ മുന്നേറ്റത്തിൽ തുരത്തണമെന്ന് ആഹ്വാനം ചെയ്തു.
1808 ഡിസംബർ 28-ന് ബ്രിട്ടീസ് റസിഡന്റിനെ വധിക്കാൻ വേലുത്തമ്പി ദളവയുടെ നിർദ്ദേശമനുസരിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസ് ആക്രമിക്കുകയുണ്ടായി. പക്ഷേ റസിഡന്റ് മെക്കാളെ ഫോർട്ട് കൊച്ചിയിലേയ്ക്ക് രക്ഷപെട്ടു.
ചെമ്പിൽ അരയൻ പിടിക്കപ്പെടുകയും 1811 ജനുവരി 13ന് ബ്രിട്ടീഷ് തടവിൽ മരിക്കുകയും ചെയ്തു.